Saturday, October 19, 2013

കാര്‍ഗില്‍ യുദ്ധഭൂമിയിലെ സന്ദര്‍ശനം



ഇന്നത്തെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ (20 Oct 13) എന്റെ കാര്‍ഗില്‍ യുദ്ധഭൂമിയിലെ സന്ദര്‍ശനം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. യുദ്ധവും സമാധാനവും  എന്ന തലക്കെട്ടില്‍ മൂന്നാം പേജില്‍. 

ഓണ്‍ലൈന്‍ ആയി വായിക്കുവാന്‍ ഇവി ക്ലിക് ചെയ്യാം

Friday, November 16, 2012

നോര്‍വ്വേ യാത്രാവിവരണം

സ്കാന്‍ഡിനേവ്യന്‍ ഡയറി.                                                                                               പുറത്ത് മൈനസ് പന്ത്രണ്ട് ഡിഗ്രിയാണ് ചൂട്. നിരത്തുകളിൽ വാഹനത്തിരക്കില്ല. വല്ലപ്പോഴും ഒരു വണ്ടി വന്നു പോകുമ്പോള്‍ മാത്രം റോഡിന്റെ കറുപ്പു നിറം പുറത്തുകാണാം. നിമിഷങ്ങല്ക്കുള്ളിൽ വീണ്ടും മഞ്ഞു വീണു മൂടും. മരങ്ങളെല്ലാം ഇലകൊഴിച്ച് ശിഖരങ്ങൾ മഞ്ഞിൽ മൂടി നിൽക്കുന്നു.  പട്ടണത്തിൽ എല്ലാം ചെറിയ ചെറിയ കെട്ടിടങ്ങൾ മാത്രം.                                                                                                            നമ്മുടെ ബൂലോകത്തില്‍ . വായിക്കുവാന്‍ ഇവിടെ ക്ലിക്കുക 

Sunday, October 16, 2011

ബിൻ ലാദൻ വേട്ട- ഭാഗം -1

നമ്മുടെ ബുലോകത്തിൽ പോസ്റ്റിയത്
ഇതാ ഇവിടെ ...

രണ്ടാം ഭാഗം വരുന്നു നാളെ....

അരുണാചലിലെ എലിഭക്ഷണം

നമ്മുടെ ബൂലോകത്തിൽ പോസ്റ്റിയതിന്റെ ലിങ്ക്..
 ഇതാ.. ഇവിടെ ..

http://www.nammudeboolokam.com/2011/10/blog-post.html

Wednesday, July 13, 2011

വയസ്സാം കാലത്തെ ഒരു പരീക്ഷണം

രണ്ടു വർഷത്തെ അധ്വാനഫലമാണിത്. "എന്നെ സാധാരണക്കാരന്റെ സൂപ്പർസ്റ്റാർ ആക്കണം" സന്തോഷ് പണ്ഡിറ്റിന്റെ ഈ വാക്കുകൾ തന്നെയാണ് എനിക്കും പറയാനുള്ളത്!!


Friday, April 8, 2011

സ. അജിതയുടെ ആത്മകഥ

ഓര്‍മ്മക്കുറിപ്പുകള്‍. പുറം 141

ഞങ്ങള്‍ക്കു സഖാവ് കിസാന്‍ തൊമ്മന്റെ മൃതശരീരം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങിനെ സഖാവിനെ മറവു ചെയ്യാനുള്ള കുഴി തയ്യാറായപ്പോള്‍ ഞങ്ങളെ എല്ലാവരേയും സഖാവ് കിസാന്‍ തൊമ്മന്‍ മരിച്ചു കിടക്കുന്നു സ്ഥലത്തേയ്ക്ക് ഒരു സഖാവ്  വിളിച്ചുകൊണ്ടു പോയി.  ആ ദയനീയമായ കാഴ്ചകണ്ട് ഞാന്‍ ഞെട്ടിപ്പോയി. ആകെ ചോരയില്‍ കുളിച്ചു കിടന്നിരുന്ന സഖാവിന്റെ നെഞ്ചുമുഴുവനും ചില്ലിന്‍ കഷണങ്ങള്‍ തറച്ചുകയറി ഉണ്ടാക്കിയ മുറിവുകളായിരുന്നു. ആ മൃതശരീരത്തെ കുറച്ചു സഖാക്കള്‍ എടുത്തു പൊന്തിച്ചു. കീഴെല്ലു പൊട്ടിതൂങ്ങിപ്പോയ കാലു അപ്പോഴാണ് കാണാന്‍ കഴിഞ്ഞത് . സഖാവു എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാവും!  ആ കാഴ്ചകണ്ട് സഹിക്കാനാവാതെ ഞങ്ങളെല്ലാവരും തലയും താഴ്ത്തി ഒന്നും  മിണ്ടാതെ സഖാവൈനെ മറവും ചെയ്യാനുണ്ടാക്കിയ കുഴിയുടെ അടുത്തേയ്ക്കു ചെന്നു.  ഞങ്ങള്‍ ക്യാമ്പടിച്ചിരുന്ന അരുവിയുടെ മറുകരയില്‍, ഞങ്ങളുടെ ക്യാമ്പില്‍ നിന്നും കുറച്ചകലെയായി അല്പം ഉയരമുള്ള സ്ഥലത്താണി കുഴിവെട്ടിയിരുന്നത്. മൃതശരീരം മെല്ലെ സഖാക്കള്‍ ആ കുഴിയില്‍ ഇറക്കിവച്ചു.

“സഖാക്കളെ നമുക്കിവിടെവച്ച് ഒന്നുകൂടി ‘ജനങ്ങളെ സേവിക്കുക‘ എന്ന ലേഖനം വായിക്കാം. കിസാന്‍ തൊമ്മന്റെ വാക്കുകള്‍ ഒരുകാലത്തും മറക്കുകയില്ലെന്നു നമുക്കു ഒരിക്കല്‍ കൂടി പ്രതിജ്ഞയെടുക്കാം“ . സഖാവ്  വര്‍ഗ്ഗീസ് കുഴിയുടെ ഉയര്‍ന്ന അറ്റത്തു കയറിനിന്നു ഞങ്ങളോടായി പറഞ്ഞു.
 ഒരു സഖാവു ആ ലേഖനമെടുത്ത് വികാര വിക്ഷോഭം നിറഞ്ഞ ശബ്ദത്തില്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി.  ആ ലേഖനത്തിലെ ഓരോ വാക്കും എനിക്കെത്രയോ പരിചയമുള്ളതാണ്, എത്രയോ തവണ വായിച്ചു പഠിച്ചു മനഃപാഠമാക്കിയതാണ്. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ സായുധവിപ്ലവമെന്ന ലക്ഷ്യത്തിന്റെ ബലിപീഠത്തിന്റെ മുന്‍പില്‍ സ്വാര്‍ത്ഥ ചിന്തകളൊന്നുമില്ലാതെ സ്വയം അര്‍പ്പിച്ച ആ ധീരനായ കര്‍ഷക സഖാവിന്റെ അന്ത്യ നിമിഷങ്ങളില്‍, അതു വായിച്ചു കേട്ടപ്പോള്‍, ഞാന്‍ അന്നുവരെ അറിയാതിരുന്ന അഗാധമായ ഒരര്‍ത്ഥം ആ ലേഖനത്തിനുണ്ടെന്നു എനിക്കു മനസിലായി.

സഖാവ് കിസാന്‍ തൊമ്മന് ഭാര്യയുണ്ട്, വലിയൊരു കുടുംബമുണ്ട്. ഒരു സാധാരണ കര്‍ഷകനു സ്വാഭാവികമായുള്ള എല്ലാ ബാധ്യതയുമുണ്ട്. എന്നാല്‍ ആകസ്മികമായുണ്ടായ സ്ഫോടനത്തില്‍  മരിക്കാന്‍ കിടക്കുമ്പോള്‍ ആ സഖാവിന്റെ മനസില്‍, സായുധവിപ്ലവത്തിലൂടെയുള്ള നമ്മുടെ നാടിന്റെ മോചനമെന്ന ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. തന്റെ കുടുംബത്തേപ്പറ്റിയോ മറ്റു ബാധ്യതകളേപറ്റിയോ അദ്ദേഹത്തിനു ഒന്നും പറയാനുണ്ടായിരുന്നില്ല.


(ഡി.സി. ബുക്സ്. 1982)

Wednesday, November 24, 2010

ആടു ജീവിതം..പൊള്ളുന്ന കഥ!(റീ ലോഡഡ്)

1994. നവംമ്പര്‍ മാസം. ബോംബയിലെ ബാപ്പൂട്ടിക്കയുടെ മുറി. ചെറിയ തണുപ്പുള്ള രാത്രിയില്‍ എല്ലാവരും കൂട്ടം കൂടിയിരിന്നു.
ഗള്‍ഫിനു പോകാനുള്ളവര്‍..
പോയിട്ട് ജോലി കിട്ടാതെ തിരിച്ചു വന്നവര്‍..
ഏജന്റ് കബ്ബളിപ്പിച്ചു പണം നഷ്ടപ്പെട്ടവര്‍..

അക്കൂട്ടത്തില്‍ ഞാനും ജയ്സനും..


“എന്‍ വീട്ടില്‍ ഇരവ് അങ്കേഇരവാ....?”
മനോഹരമായി പാടുകയാണ്‍ ശെല്‍‌വം. ബീഡിക്കറ പിടിച്ച പല്ലുകള്‍..എണ്ണ പുരട്ടാതെയും, ചീകി ഒതുക്കാതെയും പാറിപ്പറന്ന അനുസരണം കെട്ട ചെമ്പന്‍ മുടി..
എങ്കിലും ശെല്‍‌വത്തിന്റെ മുഖത്തിനു ഒരു കുട്ടിത്തം ഉണ്ടായിരുന്നു..

“ചൌതിക്ക് പോകറേന്‍ അണ്ണാ” ശെല്‍‌വം തമിഴകത്തു നിന്നും ബോംബയില്‍ വന്നത് അതിനാണ്
“എന്ന വേലൈ തമ്പീ” എനിക്കറിയാവുന്ന തമിഴില്‍ ചോദിച്ചു.
“വേല ഒണ്ണും തെരിയാതണ്ണാ, ‘ആടു മേയ്പ്പന്‍‘ എന്റ് ഏശന്റു ശൊല്‍‌റാറേ!” കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
“അപ്പടിയാ”
ദിവസങ്ങള്‍ കടന്നു പോയി. മിക്ക രാത്രികളിലും ശെല്‍‌വം പാട്ടു പാടും.
അങ്ങിനെ ഒരു ദിവസം, ശെള്‍വം സൌദിക്കു പോയി.. കുറെ ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും.

സൌദി ജീവിതത്തിനിടയില്‍ പട്ടണ വാസിയായിരുന്ന ഞാന്‍ ചിലപ്പോഴൊക്കെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ കടന്നു പോകറുണ്ടായുരുന്നു.
അപ്പോഴൊക്കെ എന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാഴ്ചയുണ്ട്.
തിള‍ച്ചു മറിയുന്ന മണല്‍ പരപ്പില്‍.. കാക്ക കാലിന്റെ തണലു പോലുമില്ലാതെ...ആടിനു മുന്‍പില്‍ നടക്കുന്ന പഴന്തുണി കെട്ടു പോലുള്ള മനുഷ്യന്‍..
ഒരു കൈയ്യില്‍ നീണ്ട വടിയും. മറു കൈയ്യില്‍ ഉണങ്ങി വരണ്ട കുറെ കുബ്ബൂസ് കഷണങ്ങളും
അതെ ആടു മേയ്പ്പന്‍!!

ഞാന്‍ കാതോര്‍ക്കാന്‍ ശ്രമിക്കും ആ പഴയ പാട്ടു കേള്‍ക്കാന്‍ കഴിയുമോ..

“എന്‍ വീട്ടില്‍ ഇരവ് ..അങ്കേ ഇരവാ....?”

ഉഷ്ണക്കാറ്റിന്റെ ചൂളം വിളിയല്ലാതെ ഒന്നും കേള്‍ക്കാറില്ല..
ഇപ്പോഴും ശെല്‍‌വം പാടുന്നുണ്ടാവുമോ..

അതോ, ഏതെങ്കിലും “മോശടു വാടയുള്ള അര്‍ബ്ബാബിന്റെ“ ആട്ടും തുപ്പും ഏറ്റ്..
പാവം ശെല്‍‌വം..
ആടു ജീവിതം...

ആട്ടിടയനല്ലാതിരിന്നിട്ടും.. ആടുമേയ്ക്കാന്‍ പോയ ശെല്‍‌‌വത്തിന്റെ കഥ അവിടെ നില്‍ക്കട്ടെ.!
നജീബ്ബ് അങ്ങിനെയല്ലായിരുന്നു.
ആട്ടിടയനല്ല, ആടുമെയ്ക്കാന്‍ പോയതും അല്ല..പക്ഷേ, ആട്ടിടയനായി, അല്ല- ആട്ടിന്‍ കൂട്ടത്തിലെ തിരിച്ചറുവുള്ള ഒരു ആടായി ജീവിക്കേണ്ടി വന്നു നജീബിന്
മറ്റാരുടെയോ വിധി, വില കൊടുത്തു വാങ്ങി,നബ്ബി തിരുമേനിയുടെ മണ്ണില്‍, നാല്‍ക്കാലിയായി ജീവിച്ച നജീബ്.
ഓരോ പ്രവാസിയുടെയും മനസ്സില്‍ തീ കോരിയിടുന്ന കഥയാണ്, ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സിന്റെ അഭിമാനമായ ബന്യാമിന്റെ
“ആടു ജീവിതം”!


(2008 നവംമ്പറില്‍ ബഹറില്‍ ബൂലോകത്ത് പ്രസിദ്ധീകരിച്ച കുറിപ്പ് )